 |
|
മഞ്ഞക്കണിക്കൊന്നപ്പൂവും
കൊണ്ടേ, മണ്‍കുടത്തില്‍
കുളിരും കൊണ്ടേ, വന്നുവല്ലൊ
മേടമാസപ്പുലരിപ്പെണ്ണ്. കര്‍ണ്ണികാരപ്പൂക്കള്‍
കൊണ്ടൊരു പന്തലൊരുക്കി
- അവള്‍ കന്നിമണ്ണിന്‍
കരള്‍നിറയെ കുളിരു പകര്‍ത്തി.
വിശ്വമേ,
നിന്‍ സര്‍ഗ്ഗസംഗീതമധുവുമായ്, വിഷുപ്പക്ഷി
പാടാനെത്തി 'വിത്തും
കൈക്കോട്ടും'. ഇത്തിരി
മധുരത്തിന്‍ ഇന്ദ്രജാലങ്ങളാല്‍ മറ്റൊരു
വേദിക തീര്‍ക്കുന്നു
ഭാവന.... മന്ദ്രമുഖരിതമാക്കുന്നു
സാധന!
നിത്യതേ, എന്‍ ജന്മസങ്കേതവാതിലില്‍ ചൈത്രമാസതിലെ
സംക്രമസന്ധ്യയില്‍ പിച്ചളപ്പാല്‍ക്കുടമൊക്കത്തു
വച്ചൊരാ- പത്തരമാറ്റുള്ള
കനവിന്റെ കാമന... കനകച്ചിലങ്കകള്‍
ചാര്‍ത്തുന്നു കഴലിലണ!
|
|
|
|
|